മഴക്കെടുതി: മോദി പിണറായിയെ വിളിച്ച് സഹായം വാഗ്ദാനംചെയ്തു

Breaking News Politics

തിരുവനന്തപുരം: കനത്ത മഴ കേരളം ദുരിതം സൃഷ്ടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. കേരളത്തിലെ സാഹചര്യങ്ങള്‍ പ്രാധാനമന്ത്രി മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. ഉരുള്‍പൊട്ടലിലുംമാറ്റു മഴക്കാലകെടുതികളിലുംപെട്ട് പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു.


കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി തന്നെ പറഞ്ഞു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. അതേ സമയം കേരളത്തിലെ സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും പ്രയാസത്തിലായ ജനങ്ങള്‍ക്ക് സാധ്യമായ സഹായം എത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. ട്വിറ്ററിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്.